Tuesday, 28 August 2012

സഖവ്.വി.എസ്സ്.പ്രതികരിക്കാത്തതെന്ത് ?

ഐസ്ക്രീം കേസിൽ ശ്രീ.കുഞ്ഞാലിക്കുട്ടിയെ പ്രതിചേർക്കാൻ ആവനാഴിയിലെ അമ്പുകളും  അധ്വാനിക്കുന്ന വർഗ്ഗത്തിന്റെ ക്ഷേമത്തിനായി നിലകൊള്ളുന്ന പാർട്ടിയുടെ ഫണ്ടിൽനിന്ന് ലക്ഷങ്ങളും ചെലവഴിച്ച സഖാവ് . വി.എസ്സ്. സത്യസന്ധമായ അന്വേഷണം നടത്താൻ പരിശ്രമിക്കണമെന്ന വേണുക്കുട്ടൻ നായരുടെ കത്തിനെ അവഗണിച്ചതെന്ത് ?

 From
P.K.Venukuttan Nair
Suvarnarekha
Kalady, Karamana.P.O
Thiruvananthapuram.

To
Com. V.S.Achuthananthan
A.K.G.Centre,
Thiruvananthapuram.
                                                  തിരുവനന്തപുരം
                                                   30/07/2003
ബഹുമാനപ്പെട്ട സഖാവ്  വി.എസ്സിന്,
                 എനിക്ക് ഈയിടെയുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് ഇതിനകം അറിഞ്ഞിരിക്കുമല്ലോ.  ഭരണതലത്തിൽ ശക്തമായ സ്വാധീനമുള്ള സ്പിരിറ്റുകടത്തു സംഘമാണ് എന്നെ അപകീർത്തിപ്പെടുത്തി നശിപ്പിക്കാൻ ശ്രമിച്ചത്.  വനിതാകമ്മിഷനെ സത്യാവസ്ഥ അറിയിച്ചിട്ടും സ്പിരിറ്റുകടത്തുസംഘത്തെ രക്ഷിക്കാനാണ് അവർ ശ്രമിച്ചത്.  കമലം പോലീസിൽ സമ്മർദ്ദം ചെലുത്തി എന്റെ പേരിൽ കള്ളക്കേസ് ചുമത്തി ജാമ്യമില്ലാവകുപ്പു കണ്ടെത്തി പത്രമാദ്ധ്യമങ്ങളിൽക്കൂടെ എന്നെ അങ്ങേയറ്റം താറടിച്ചുകാട്ടി.  കള്ളക്കേസ് നിലനിൽക്കുകയില്ലെന്ന് മനസ്സിലാക്കിയപ്പോൾ ഒരു നാടകനടി ( ഗംഗാ ബോസ്സ് ) യെക്കൊണ്ട് മറ്റൊരു വൃത്തികെട്ട ആരോപണം വരുത്തിച്ചു.സ്വന്തം നിലനിൽപ്പ് അപകടത്തിലാവുന്ന തരത്തിലുള്ളതായിരുന്നു  ആ ആരോപണം എന്നു മനസ്സിലാക്കിയ നടി ആരോ എന്തോഒക്കെ ചോദിച്ചു. ഞാൻ എന്തോ ഒക്കെ പറഞ്ഞു. എന്നെ അദ്ദേഹം പീഡിപ്പിച്ചിട്ടില്ല എന്ന് പറഞ്ഞ് പിന്മാറി. വനിതാകമ്മിഷനിൽ അവൾ പരാതി കൊടിത്തിട്ടില്ലെന്ന് പ്രഖ്യാപിച്ചു കണ്ടു. പക്ഷേ കമലം പ്രസ്താവിച്ചിരുന്നത് ഗംഗാബോസിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഗൗരവമായി നടപടി സ്വീകരിക്കുമെന്നുമായിരുന്നു.
       അയിലം ഉണ്ണിക്കൃഷ്ണന്റെ ട്രൂപ്പിൽ പ്രവർത്തിച്ചിരുന്നപ്പോൾ വേണുക്കുട്ടൻ നായർ സ്വന്തം വീട്ടിൽ വരുത്തി പീഡിപ്പിച്ചെന്നും അയിലം ഉണ്ണിക്കൃഷ്ണൻ ഗംഗാബോസിന്റെ കാലുപിടിച്ച് അപേക്ഷിച്ചതുകൊണ്ട് അവൾ ട്രൂപ്പ് വിട്ടില്ല എന്നുമായിരുന്നു ആരോപണം.  അത് വാസ്തവവിരുദ്ധമാണെന്ന് അയിലം പത്രപ്രസ്ഥാവന നൽകി. പക്ഷേ ആ പരാതിയിന്മേൽ നടപടിയെടുക്കുമെന്നു പ്രഖ്യാപിച്ച കമലത്തിന്റെ പ്രതികരണമുണ്ടായില്ല. 
       മാസം പത്തുകഴിഞ്ഞു.  തുടരന്വേഷണം നടത്താതെ എന്റെ നിരപരാധിത്വം ലോകരെ അറിയിക്കാനാവില്ല.  അന്വേഷണം ഊർജ്ജിതമാക്കണം എന്ന് അപേക്ഷിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി.  അതിന്റെ കോപ്പി താങ്കൾക്കും അയച്ചിരുന്നു. പക്ഷേ ആരിൽനിന്നും അത് കൈപ്പറ്റിയതായുള്ള അറിയിപ്പ് ലഭിച്ചില്ല.  തുമ്പില്ലാതെപോകുമായിരുന്ന പല കേസുകളും താങ്കളുടെ അവസരോചിതമായ ഇടപെടലുകൾകൊണ്ട് തെളിഞ്ഞിട്ടുണ്ട്.  അതുപോലെ എനിക്കെതിരെ ഉണ്ടായിട്ടുള്ള   ഈ കേസിന്റെ അന്വേഷണം ത്വരിതപ്പെടുത്തി എന്നെ ക്രൂശിക്കാൻ ശ്രമിച്ചവരെ ജനമദ്ധ്യത്തിൽ കൊണ്ടുവരാൻ സഹായിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. കേസന്വേഷണം ഊർജ്ജിതപ്പെടുത്താൻ താങ്കൾ പരിശ്രമിക്കും എന്ന വിശ്വാസത്തോടെ,
                                   ഒപ്പ്
                                  പി.കെ.വേണുക്കുട്ടൻ നായർ.
NB:നൂലിയം പാറമടയിൽ സ്പിരിറ്റു കടത്തിന്റെപേരിൽ പിടിയിലായ സ്വാമിയും എന്നെ നശിപ്പിക്കാൻ ശ്രമിച്ച മാണിക്കോത്തുപത്മനാഭന്റെ മകൻ മധുസ്വാമിയും ഒരാളുതന്നെയെന്നാണ് എന്റെ വിശ്വാസം.
ഉള്ളടക്കം
1.       വനിതാകമ്മിഷനിൽനിന്നും ലഭിച്ച സമൻസിന്റെയും പരാതിയുടേയും കോപ്പി.
2.    വനിതാകമ്മിഷനിൽ ഞാൻ നൽകിയ സങ്കടഹർജിയുടെ കോപ്പി.
3.     പത്രങ്ങളിൽ എനിക്കെതിരെ വന്ന ആരോപണങ്ങളുടെ കോപ്പി.
4.    പത്രങ്ങൾക്ക് ഞാൻ നൽകിയ പ്രസ്താവനയുടെ കോപ്പി.
5.     അയിലം ഉണ്ണിക്കൃഷ്ണൻ പത്രത്തിൽ കൊടുത്തിരുന്ന പ്രസ്താവനയുടെ കോപ്പി.
6.    ദേശാഭിമാനിയിൽ എന്റെ പ്രസ്താവന കണ്ട്  ഒരുമനുഷ്യൻ എനിക്കയച്ചിരുന്ന കത്തിന്റെ കോപ്പി.
7.     ഫയർ മാസികയിൽ എന്നെക്കുറിച്ചും ഈ കേസിനെക്കുറിച്ചും വന്ന പരാമർശങ്ങളുടെ കോപ്പി.
8.     മുടവൻ മുകളിൽ പിടിച്ച സ്പിരിനെക്കുറിച്ച് വന്ന പത്രവാർത്തയുടെ കോപ്പി.
9.     നൂലിയം പാറമടയിൽ പിടിച്ച സ്പിരിറ്റിന്റെ യഥാർത്ഥ ഉടമകളെ പിടിച്ചതായ പത്രവാർത്തയുടെ കോപ്പി.
10. മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ കോപ്പി.
11.    മുഖ്യമന്ത്രിക്ക് അയയ്ക്കുന്ന റിമൈൻഡറിന്റെ കോപ്പി.

Wednesday, 15 August 2012

നാടകകലാകാരന് നാൽക്കവല...സ്പിരിറ്റുകടത്തുകാരൻ ബംഗ്ലാവിൽ


നമ്മുടെ ഭരണകർത്താക്കളും സംഘടനാ പ്രവർത്തകരും രാഷ്ട്രീയം നോക്കിയാണോ പ്രശ്നപരിഹാരം കണ്ടെത്തുന്നത് ? അല്ലെങ്കിലെന്തു കൊണ്ട്  നിരപരധിയായ ഒരു പാവം നാടക കലാകാരനെ                   ( പി.കെ.വേണുക്കുട്ടൻ നായരെ )  സ്പിരിറ്റു കടത്തുസംഘം കള്ളക്കേസ്സിൽ കുടുക്കി കൊല്ലാക്കൊല ചെയ്തിട്ടും ആരും ഒരു ചെറുവിരൽ പോലും അനക്കാത്തത് ? പാവം  മനുഷ്യൻ ഓരോരുത്തർക്കായി അയച്ച കത്തുകൾ തുടർന്നു വായിക്കുക.


മുഖ്യമന്ത്രി ആയിരുന്ന ശ്രീ. ആന്റണിക്ക് അയച്ച കത്ത്

                                       തിരുവനന്തപുരം                                                                       10/07/2003.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ ഏ.കെ.ആന്റണി സമക്ഷം പി.കെ.വേണുക്കുട്ടൻ നായർ ബോധിപ്പിക്കുന്ന അപേക്ഷ.

                               Justice delayed is Justice denied എന്ന ചൊല്ലിനെ ഓർമ്മപ്പെടുത്തുന്ന അവസ്ഥയാണ് എന്റേത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ മാനസികപീഡ അനുഭവിക്കുന്ന നിരാലംബനാണ്  ഞാൻ.  മരിക്കുന്നതിനുമുൻപ് എന്റെ കലാപ്രവർത്തനങ്ങൾക്ക്  പ്രോൽസഹനം നൽകി എന്നെ കർമ്മനിരതനാക്കിയിരുന്ന കലാപ്രേമികളുടെ മുമ്പിൽ എന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് എന്റെ ബാധ്യതയായിരിക്കുന്നു.

                          സ്പിരിറ്റുകടത്തു സംഘത്തിലെ കേരളത്തിലെ കണ്ണിയായ മാണിക്കോത്തുപത്മനാഭനും കുടുംബവും അവരുടെ നിലനിൽപ്പിന്റെ ഭദ്രതയ്ക്കായാണ് എന്നെ കള്ളക്കേസിൽ കുടുക്കി നശിപ്പിക്കാൻ ശ്രമിച്ചത്.  മാണിക്കോത്തുപത്മനാഭന് പോലീസ് ഡിപ്പാർട്ടുമെന്റിലുള്ള സ്വാധീനം ഉപയോഗിച്ച് എന്റെപേരിൽ ചുമത്തിയ കേസിന്റെ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്.  താങ്കൾ എന്റെ അപേക്ഷ ഗൗരവമായി എടുത്ത് ഊർജ്ജിതമായ അന്വേഷണത്തിന്  ഉത്തരവിടുമെന്ന് വിശ്വസിക്കുന്നു.

                            എന്റെ നാടകപ്രവർത്തനങ്ങളെപ്പറ്റി പത്രങ്ങളിൽ അച്ചടിച്ചു വന്നപ്പോൾ മാണിക്കോത്തുപത്മനാഭൻ എന്നെ പ്രകീർത്തിച്ച് ഒരു ശ്ലോകം എഴുതി അദ്ദേഹത്തിന്റെ മകന്റെ കൈയിൽ കൊടുത്തയച്ചിരുന്നു.  അത് എന്നെ കാണിച്ച് മാണിക്കൊത്ത് പത്മനാഭന് എന്നെ പരിചയപ്പെടണമെന്ന് ആവശ്യപ്പെട്ടു.  അയൽക്കാരനായ സ്ഥിതിക്ക് അപാകത തോന്നിയില്ല.പരിചയപ്പെട്ടപ്പോൾ സംസ്കൃതപരിജ്ഞാനമുള്ള മാണിക്കോത്തിനോട് കൂടുതൽ അടുത്തു.  ഭാസന്റെയും കാളിദാസന്റെയുമൊക്കെ നാടകങ്ങൾ സംസ്കൃതത്തിൽ തന്നെ പഠിക്കണമെന്നും അതിനാവശ്യമായ ഭാഷാജ്ഞാനം  മാണിക്കോത്ത്പത്മനാഭനിൽനിന്നും   നേടണമെന്നും ഞാൻ ആഗ്രഹിച്ചു.

                          അങ്ങനെയിരിക്കെ അവരുടെ ഫോൺ ഫാൾട്ടാണെന്നു പറഞ്ഞ്  എന്റെ നമ്പർ ആവശ്യപ്പെട്ടു.  ബോംബെയിൽ താമസിച്ച് ജ്യോതിഷപഠനം നടത്തുകയാണെന്നു പറഞ്ഞു പരിചയപ്പെട്ട മാണിക്കോത്തിന്റെ മൂത്തമകൻ മധുസ്വാമി എന്ന് അറിയപ്പെടുന്ന സത്യാനന്ദന്റെ സുഹൃത്തുക്കളെന്നു പറഞ്ഞ് പലരും ഫോൺ വിളിക്കുക പതിവായി. ഹിന്ദി മറാത്തി തുടങ്ങിയ ഭാഷകളിൽ മധുസ്വാമിയുടെ ഭാര്യ ബിന്ദുവും കന്നടഭാഷയിൽ മധുസ്വാമിയും സംസാരിച്ചിരുന്നു.  ആ ഭാഷകൾ എനിക്കോ എന്റെ ഭാര്യയ്ക്കോ വശമില്ലാതിരുന്നതിനാൽ അവർ എന്താണു സംസാരിക്കുന്നതെന്ന് മനസ്സിലായിരുന്നുമില്ല.  ഒരിക്കൽ ഫോൺ സംഭാഷണത്തിനിടയ്ക്ക് ബോട്ടിലെന്നും റെഡിമെയ്ഡെന്നുമൊക്കെ കേട്ടപ്പോൾ ഞാൻ സംശയം ചോദിച്ചു.  അതൊക്കെ ഞങ്ങളുടെ സ്വകാര്യമെന്നുപറഞ്ഞ് അവർ ഒഴിഞ്ഞുമാറി.

           ആസ്ട്രേലിയയിൽ നിന്നും ഫറൂഖ് വിളിച്ചാൽ ഉടനെ കർണ്ണാടകത്തിൽ നിന്നും മറ്റാരോ വിളിക്കും. പന്തികേട് തോന്നിയപ്പോൾ മധുസ്വാമിയെ ആവശ്യപ്പെട്ട് വിളിക്കുന്നവരോട് എന്റെ അസൗകര്യം അറിയിച്ച് ഞാൻ ഫോൺ നൽകാതെയായി. ( മുടവൻ മുകളിൽനിന്നും പിടിച്ച സ്പിരിറ്റ് ഫറൂഖിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിലേയ്ക്ക് കൊണ്ടുവന്നതായിരുന്നു വെന്ന് പത്രത്തിനിന്നും അറിഞ്ഞപ്പോഴാണ് ഞാൻ സംശയിച്ചത് ശരിയായി രുന്നുവെന്ന് ബോദ്ധ്യപ്പെട്ടത്. )
     2001 ഡിസംബർ പകുതിമുതൽ 2002 ജനുവരി പകുതിവരെ എന്റെ നമ്പരായ 343736ൽ വന്നിട്ടുള്ള ഫോൺകോളുകളെക്കുറിച്ച് രേഖകൾ ശേഖരി ക്കാൻ കഴിയുമെങ്കിൽ എളുപ്പമാകും. അല്ലെങ്കിൽ പൂജപ്പുര എസ്സ്.ടി.ഡി. ബൂത്തുകളിൽനിന്നും മധുസ്വാമിയും ബിന്ദുവും ആസ്ട്രേലിയ, ദുബായ്, ചെന്നൈ, ബോംബെ, കർണ്ണാടകം എന്നിവിടങ്ങളിലേയ്ക്ക് വിളിച്ചിട്ടുള്ള നമ്പരുകൾ കണ്ടെത്തിയാലും മതി. 
     മാണിക്കോത്തു പത്മനാഭനും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീട് അവരുടെ സ്വന്തമാണെന്നു തെറ്റിദ്ധരിപ്പിച്ച് മധുസ്വാമി ഒരു ഹോംഗോങ്ങു കാരനിൽനിന്നും കാശുണ്ടാക്കാൻ ശ്രമിച്ചതായിരുന്നു. കാശ് കൊടുക്കും മുൻപ് എന്റെ ഫോണിൽ വിളിച്ച് നന്ദകുമാറെന്നു പേരുള്ള ആ മനുഷ്യൻ മധുസ്വാമി യെ ആവശ്യപ്പെട്ടു. അവർ വീടുമാറിപ്പോയി എന്ന് അറിയിച്ചപ്പോഴാണ് നന്ദകുമാർ ചോദിച്ചത് അത് അവരുടെ വീടല്ലേയെന്ന്.  അഡ്വാൻസ് കൊടുക്കും മുൻപ് വാസ്തവം അറിയിച്ചതിന് നന്ദകുമാർ നന്ദി പറഞ്ഞു.
      നന്ദകുമാർ പിന്മാറിയപ്പോൾ മധുസ്വാമിയും ഭാര്യ ബിന്ദുവും അവരുടെ സഹായി രവിയുംകൂടെ മദ്യപിച്ച് എന്റെ വീട്ടിലെത്തി അനാവശ്യങ്ങൾ കാണിച്ചു. എന്റെ ഭാര്യാസഹോദരിയുടെ മകനേയും അവർ വെറുതെ വിട്ടില്ല. ( എസ്സ്.എസ്സ്.എൽ.സി. അവസാന വർഷ പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ആ കുട്ടിക്ക് രണ്ട് വിഷയത്തിന്റെ പരീക്ഷ ബാക്കിയുണ്ടായിരുന്നു. ) എന്റെ ഭാര്യ പോലീസിനു ഫോൺ ചെയ്യാൻ ഫോണിനടുത്ത് എത്തിയപ്പോൾ എന്നെ ഞെക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതുകാരണം അവൾ പിന്മാറി. തുടർന്ന് അവർ കാണിച്ച അനാവശ്യങ്ങളെക്കുറിച്ച് പുറത്തുപറഞ്ഞാൽ ഞങ്ങളെ നശിപ്പിക്കും എന്നുപറഞ്ഞിട്ട് അവർ പോയി.  ചെറിയ ഇടവേളയ്ക്കു ശേഷം നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തലുകൾ തുടർന്നു.  ഞങ്ങളുകാരണം നഷ്ടപ്പെട്ടകാശ് ഞാൻ കൊടുക്കണമെന്നും അല്ലെങ്കിൽ സഹോദരിയുടെ കുഞ്ഞിനെവച്ച് എന്റെ കൈയിൽനിന്നും ഈടാക്കുമെന്നും മധുസ്വാമി പറഞ്ഞു.ഓപ്പറേഷനുവേണ്ടി പ്രമേഹം നിയന്ത്രിക്കാനുള്ള ചികിൽസയിലായിരുന്ന തിനാൽ കേസിനും വഴക്കിനുമൊന്നും ഞാൻ പോയില്ല.
   ഓപ്പറേഷൻ കഴിഞ്ഞ് വീട്ടിലെത്തി പൂർണ്ണവിശ്രമത്തിൽ കഴിഞ്ഞ സമയ ത്താണ് അവരുടെ ഇടപാടിലെത്തിയ സ്പിരിറ്റ് പോലീസ് പിടിച്ചതായി പത്രങ്ങളിൽനിന്നും അറിഞ്ഞത് ( നൂലിയം പാറമടയിൽനിന്നും പിടിച്ച സ്പിരിറ്റു മായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത സ്വാമിയെന്ന സത്യാനന്ദൻ മധുസ്വാമിയാണെന്ന് ഞാൻ ബലമായി സംശയിക്കുന്നു. ) ഞാൻ പോലീസിനു വിവരം ൻൽകിയതിന്റെ അടിസ്ഥാനത്തിലാണ് സ്പിരിറ്റുപിടിച്ചത് എന്ന് അവർ കരുതിക്കാണും.  അതാണ് എന്നിൽ വൃത്തികെട്ടകുറ്റം ചുമത്തി നശിപ്പിക്കാൻ ശ്രമിച്ചത്. 
        എന്റെ നിർഭാഗ്യമെന്നു പറയട്ടെ, വനിതാകമ്മിഷനിലെ എല്ലാവരും ഒരു കുറ്റവാളിയോടെന്നപോലെ നീചമായാണ്  എന്നോടു പെരുമാറിയത്. എന്റെ പ്രായമോ രോഗാവസ്ഥയോ സമൂഹത്തിൽ എനിക്കുള്ള സ്ഥാനമോ അവർ കണക്കാക്കിയില്ല.  സത്യാവസ്ഥ അവരെ അറിയിച്ചിട്ട് അത് വിശ്വസിക്കാൻ അവർ കൂട്ടാക്കിയില്ല.  ഞാൻ പീഡിപ്പിച്ചു എന്ന് ആരോപിച്ച കുട്ടിയെ ഹാജരാക്കിയില്ല. മധുസ്വാമിയുടെ സഹോദരിയും ( കുട്ടിയുടെ അമ്മ) അനുജനും അവരുടെ ഡ്രൈവറും ഹിയറിംഗിനിടയ്ക്ക് അസഭ്യം പറഞ്ഞപ്പോഴും ഞാൻ എന്റെ നിരപരാധിത്വം അറിയിക്കാൻ ശ്രമിച്ചു.  പക്ഷേ വനിതാ എസ്.ഐ. എന്റെ കവിളത്ത് അടിക്കാനെത്തി . എന്റെ ഭാര്യ  തടഞ്ഞതുകാരണം എനിക്ക് അടി ഏൽക്കേണ്ടി വന്നില്ല.
               പിറ്റേന്ന് വീട്ടിൽ മഫ്ടിയിലെത്തിയ പോലീസുകാർ എസ്സ്.ഐ.ക്ക് സംസാരിക്കണമെന്നു പറഞ്ഞ് പൂജപ്പുര സ്റ്റേഷനിൽ ചെല്ലാൻ ആവശ്യപ്പെട്ടു.  ഞാൻ ഭാര്യയുമായി അവിടെയെത്തി. എന്നെ മാണിക്കോത്തിന്റെ വീട്ടിൽ കൊണ്ടുപോകാനായിരുന്നു പോലീസിന്റെ പദ്ധതി. നിയമപരമായി ഞാൻ നേരിടാൻ പോവുകയാണന്ന് ഞാൻ പോലീസിനെ അറിയിച്ചു. അതിനു ശേഷമാണ് അവർ പരാതി നൽകിയത്. ഏഴുവയസ്സുകാരി ശരണ്യയുടേതായ പരാതി മധുസ്വാമിയുടെ സഹോദരിയും സഹോദരനുംകൂടി നൽകുകയാ യിരുന്നു. ശരണ്യയെ മെഡിക്കൽ പരിശോധന നടത്തി അവർ പരാതിയിൽ പറഞ്ഞതൊക്കെ കളവാണെന്നുള്ള പരിശോധനാറിപ്പോർട്ട് ലഭിച്ചതിനു ശേഷമാണ് പോലീസ് എന്നെ ജീപ്പിൽ കയറ്റി മെഡിക്കൽകോളേജിലും ജനറലാശുപത്രിയിലുമൊക്കെ കൊണ്ടുപോയതും ജാമ്യമില്ലാ കുറ്റം ’ (വീടുകയറി ബലാൽസംഗം ചെയ്തെന്ന കുറ്റം ) ചുമത്തി എന്നെ അറസ്റ്റുചെയ്തതും.
        ജാമ്യം ലഭിക്കാതിരിക്കാൻ മധുസ്വാമിയുടെ അച്ഛൻ മാണിക്കോത്തു പത്മനാഭനും കുടുംബവും വളരെയേറെ ശ്രമിച്ചു.  എന്റെ അഭിഭാഷകനെ ഭീഷണിപ്പെടുത്തി പിന്മാറ്റിക്കാൻ ശ്രമിച്ചു.  വനിതാകമ്മിഷൻ അദ്ധ്യക്ഷ കമലം പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലുംകൂടി എന്നെ തേജോവധം ചെയ്തു. അതിനുവേണ്ടി ഒരുലക്ഷം രൂപയാണ് മാണിക്കോത്തു പത്മനാഭൻ വാഗ്ദാനം നൽകിയതെന്ന് മാണിക്കോത്തിന്റേയും മധുസ്വാമിയുടേയും സഹായി രവി വീമ്പിളക്കിയിട്ടുണ്ട്. കേസിനുശക്തികൂട്ടാൻ മറ്റൊരു പീഡനകഥകൂടി ആരോപിച്ചു.  അത് കെട്ടിച്ചമച്ചതാണെന്ന് അയലം ഉണ്ണിക്കൃഷ്ണൻ പത്ര പ്രസ്താവന നൽകി. മുടവൻ മുകളെന്ന സ്ഥലത്ത് ഞാൻ താമസിച്ചിരുന്ന സമയത്ത് എന്റെ വീട്ടിലെത്തിയപ്പോൾ നാടകനടിയെ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.  മുടവൻ മുകളെന്ന സ്ഥലത്ത് ഞാൻ ഇന്നോളം താമസിച്ചിട്ടില്ല. ടെലഫോൺ ഡയറക്ടറി പരിശോധിച്ചാൽ അത് വ്യക്തമാകും. ( മാണിക്കോത്തും മധുസ്വാമിയുമൊക്കെയാണ് മുടവൻ മുകളിൽ താമസിച്ചത് എനിക്കെതിരെ കള്ളക്കേസ് എടുക്കുന്ന സമയത്ത് )
             അമളി മനസ്സിലാക്കിയപ്പോൾ നാടകനടി പിന്മാറി. ആരോ എന്തോഒക്കെ ചോദിച്ചു. ഞാൻ എന്തോഒക്കെ പറഞ്ഞു. അദ്ദേഹം എന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് അവൾ (ഗംഗാബോസ് ) പ്രസ്ഥാവനയിറക്കി. പക്ഷേ പീഡിപ്പിച്ചു എന്ന് പ്രാധാന്യത്തോടെ അച്ചടിച്ച പത്രങ്ങൾ അവൾ നിഷേധിച്ച വിവരം അച്ചടിച്ചില്ല. അവളുടെ അഭിമുഖം പ്രക്ഷേപണം ചെയ്ത ചാനലുകാരും നിഷേധവാർത്ത പ്രക്ഷേപണം ചെയ്തില്ല.
       ഹിന്ദുപത്രത്തിലെ ഒരു പ്രവർത്തകയാണ് പീഡനകഥ അച്ചടിപ്പിക്കാൻ പരിശ്രമിച്ചത് എന്ന് അറിയാൻ കഴിഞ്ഞു. നല്ല ഉദ്ദേശ്യത്തോടെയായിരുന്നു അങ്ങനെ ചെയ്തതെങ്കിൽ നടിയുടെ നിഷേധക്കുറിപ്പും പത്രങ്ങളിൽ വരുത്തിക്കേണ്ടതായിരുന്നല്ലോ. 
         ഒരിക്കലും എനിക്ക് ജാമ്യം ലഭിക്കാതിരിക്കാൻ ആരൊക്കെയോ ശ്രമിച്ചു. എങ്കിലും എന്റെ അഭിഭാഷകന് എന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. കോടതി എന്നോട് കരുണകാട്ടി. എനിക്ക് നിരുപാധികജാമ്യം അനുവദിച്ചു.
             ഒരു ജാമ്യത്തടവുകാരനായി ജീവിക്കുന്നതിൽ ഭേദം ആത്മഹത്യ ചെയ്യുകയാണ്. ഞാൻ ആത്മഹത്യ ചെയ്താൽ കുറ്റം ചെയ്തിട്ടുണ്ടെന്ന് ജനം കരുതും. അതെനിക്ക് സങ്കൽപ്പിക്കാനേ വയ്യാ.
           എന്റെ നാടക പ്രവർത്തനങ്ങൾ മുടങ്ങി. പ്രസിദ്ധീകരണത്തിന് സർക്കാർ ധനസഹായം ലഭിച്ച പുസ്തകത്തിന്റെ മിനുക്ക് പണികൾക്കും കഴിയുന്നില്ല. സ്വന്തമായി കിടപ്പാടമോ സമ്പാദ്യമോ പെൻഷനോ ഇല്ലാത്ത എനിക്ക് നാടകപ്രവർത്തനം മാത്രമാണ് ശരണം. അതുകൊണ്ട് എന്റെ നിരപരാധിത്വം എത്രയുംവേഗം തെളിയിച്ചേ തീരൂ.  അതിനുള്ള അവസരം ഉണ്ടാക്കിത്തരണമെന്ന് വീണ്ടും അപേക്ഷിക്കുന്നു.
                                പ്രതീക്ഷയോടെ
                                                  ഒപ്പ്
                             പി.കെ.വേണുക്കുട്ടൻ നായർ.
ആകുന്നത്ര തെളിവുകൾ ആവശ്യപ്പെടുമ്പോൾ നൽകാൻ തയ്യാറാണ്.
1.       പ്രതിപക്ഷ നേതാവ്
2.    നിയമസഭാസ്പീക്കർ
3.     കോൺഗ്രസ്സ് പ്രസിഡന്റ്
4.    സെക്രട്ടറി സി.പി.എം
5.     സെക്രട്ടറി സി.പി.ഐ
6.    ജനദാദൾ
7.     കേരളാകോൺഗ്രസ്സ്
8.     ഡി.ജി.പി
9.     അഡ്വക്കേറ്റ് ജനറൽ
10. പ്രമുഖ പത്രങ്ങൾ
11.    ബി.ജെ.പി.പ്രസിഡന്റ്
12.ശിവസേനാ പ്രസിഡന്റ്